എറിഞ്ഞാടിച്ച ത്വാഇഫ്

 


പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം നബിജീവിതത്തിലെ ദുഃഖ വര്‍ഷമായിരുന്നു. തന്‍റെ ജീവിത വഴിയില്‍ താങ്ങും തണലുമായിരുന്ന പ്രയ പത്നിയുടെയും ഖദീജ ബീവിയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്‍റെയും വിയോഗം പ്രവാചകരെ പ്രയാസത്തിലാക്കി. പിതൃവ്യന്‍റെ മരണത്തോടെ തന്‍റെ പിതാവിന്‍റെ കുടുംബവും പ്രവാചകനെ കൈവെടിഞ്ഞ് തുടങ്ങിയതോടെ ഉമ്മയുടെ കുടുംബം താമസിക്കുന്ന ത്വാഇഫിലേക്ക് സഹായാഭ്യാര്‍ത്ഥനയുമായി ചെന്നു. പക്ഷെ അവിടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പ്രവാചകനെ പരിഹസിക്കുകയും അക്രമികളായ ഭ്രാന്തന്‍മാരെയും കുട്ടികളെയും നബിക്കു നേരെ തിരിച്ചു വിടുകയും ചെയ്തു. തല്ലിയും കല്ലെറിഞ്ഞും മുത്ത് നബിയെ ത്വഇഫുകാര്‍ ആട്ടിയോടിച്ചു. എങ്ങും പീഡനങ്ങള്‍ മാത്രം. നബി തങ്ങള്‍ നിസ്കരിക്കുന്ന സമയത്ത് ചീഞ്ഞളിഞ്ഞ ഒട്ടകക്കുടല്‍മാലകള്‍ ലണിയിച്ചും, നബിയുടെ തോളിലിരുന്ന ഷാള്‍ കഴുത്തില്‍ വരിഞ്ഞ് മുറുക്കിയും ശത്രുക്കള്‍ അരിശം തീര്‍ത്തു. ഈ പീഡനങ്ങളെയെല്ലാം ക്ഷമാ പൂര്‍വ്വം ഏറ്റെടുത്ത പ്രവാചകര്‍ ഇസ്ലാമിന്‍റെ നല്ല നാളേക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top