മസ്ജിദുകളിലേക്കു പുറപ്പെടുമ്പോൾ പാലിക്കേണ്ട മര്യാദകൾ


عَنْ أَبِي قَتَادَة h، قَالَ: بَيْنَمَا نَحْنُ نُصَلِّي مَعَ رَسُولِ اللهِ ﷺ. فَسَمِعَ جَلَبَةً. فَقَالَ: «مَا شَأْنُكُمْ؟» قَالُوا: اسْتَعْجَلْنَا إِلَى الصَّلاَةِ. قَالَ: «فَلاَ تَفْعَلُوا. إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا سَبَقَكُمْ فَأَتِمُّوا». (متفق عليه، البخاري: 635، مسلم: 603)
അബൂഖതാദ h നിവേദനം: “ഞങ്ങൾ നബി ﷺയുടെ കൂടെ നിസ്‌കരിക്കുമ്പോൾ പുറകിൽ നിന്നും വലിയ ശബ്ദ കോലാഹലങ്ങൾ കേൾക്കാൻ ഇടയായി. നിസ്‌കാര ശേഷം നബി ﷺ ചോദിക്കുകയുണ്ടായി: എന്താണ് സംഭവിച്ചത്? ആളുകൾ പറഞ്ഞു: ഒന്നുമില്ല. ഞങ്ങൾ ധൃതിയിൽ നിസ്‌കാരത്തിലേക്കു വന്നതായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിസ്‌കാരത്തിലേക്ക് വരേണ്ടത് ഒതുക്കത്തോടെയായിരിക്കണം. ഇമാമിന്റെ കൂടെ നിസ്‌കരിക്കാൻ കഴിയുന്നത് നിങ്ങൾ നിസ്‌കരിക്കുകയും നഷ്ടപ്പെട്ടതു (ഇമാം സലാംവീട്ടിയ ശേഷം) പൂർത്തിയാക്കുകയും ചെയ്യുക.”
عن أبي سلمةَ عن أبي هريرةَ عن النبيِّ ﷺ قال: «إذا سَمِعْتُمُ الإِقامةَ فامشوا إلى الصَّلَاةِ وَعَلَيكُم بِالسَّكِينةِ وَالوَقارِ، وَلَا تُسْرِعُوا، فما أدرَكتُم فَصَلُّوا، وَمَا فَاتَكُم فَأَتِموا». (متفق عليه، البخاري: 636،
مسلم: 602، أبوداود: 568)
“നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കുന്നതു കേട്ടാൽ നിങ്ങൾ സമാധാനത്തോടെയും ഗൗരവത്തോടെയും നിസ്‌കാരത്തിലേക്കു വരിക,ഓടരുത്. ഇമാമിന്റെ കൂടെ ലഭിച്ചത് നിസ്‌കരിക്കുക, നഷ്ടപ്പെട്ടതു പൂർത്തിയാക്കുകയും ചെയ്യുക.”
عَنْ كَعْبِ بْنِ عُجْرَةَ h، أَنَّ رَسُولَ اللهِ ﷺ قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ، ثُمَّ خَرَجَ عَامِدًا إِلَى المَسْجِدِ فَلَا يُشَبِّكَنَّ بَيْنَ أَصَابِعِهِ، فَإِنَّهُ فِي صَلَاةٍ». صحيح؛ (الترمذي: 383، أبوداود: 558)
കഅ്ബ് ബിൻ ഉജ്‌റ h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും നന്നായി വുളൂഅ് ചെയ്തു നിസ്‌കാരം ഉദ്ദേശിച്ചു പള്ളിയിലേക്ക് പുറപ്പെട്ടാൽ അവൻ നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ പോലെ തന്നെയാണ്. അതിനാൽ തന്റെ വിരലുകൾ കോർത്ത് പിടിക്കരുത്.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top