1. വെള്ളം

ആകാശത്ത് നിന്ന് മഴയായി വർഷിക്കുന്നതും ഭൂമിയിൽ ഉറവെടുത്തുണ്ടാകുന്നതുമായ മുഴുവൻ ജലവും ശുദ്ധമാണ്.

وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا
“വാനലോകത്ത് നിന്നു നാം നിങ്ങൾക്ക് ശുദ്ധമായ ജലം വർഷിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.” (സൂറഃ അൽ ഫുർഖാൻ: 48)
സമുദ്രജലത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പ്രസ്‌താവിക്കുകയുണ്ടായി:
قَالَ رَسُولُ اللهِ ﷺ: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ» (صحيح: أبوداود: 83، الترمذي: 91، ابن ماجه: 136)
“അതിലെ വെള്ളം ശുദ്ധവും ശവം ഭക്ഷ്യയോഗ്യവുമാണ്.” (സ്വഹീഹ്: തിർമുദി, അബൂദാവൂദ്, നസാഇ)
മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു:
«الْمَاءَ طَهورٌ لَا يُنَجِّسُهُ شَيْءٌ» (صحيح (الإرواء 14) الترمذي: 66، أبوداود: 67،النسائي174)
“വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും മലിനമാക്കുന്നില്ല.” (സ്വഹീഹ്: തിർമുദി, അബൂദാവൂദ്, നസാഇ)
തന്റെ പുത്രിയുടെ മയ്യിത്ത് സംസ്‌കരണവേളയിൽ നബി ﷺ പറഞ്ഞു:
عَنْ أُمِّ عَطِيَّةَ . قَالَتْ: دَخَلَ عَلَيْنَا النَّبِيُّ وَنَحْنُ نَغْسِلُ ابْنَتَهُ. فَقَالَ: «اغْسِلْنَهَا ثُلاثَاً، أَوْ خَمْساً، أَوْ أَكْثَرَ مِنْ ذٰلِكَ، إِنْ رَأَيْتُنَّ ذٰلِكَ، بِمَاءٍ وَسِدْرٍ. وَاجْعَلْنَ فِي الآخِرَةِ كَافُوراً، أَوْ شَيْئاً مِنْ كَافُورٍ...».
(متفق عليه؛ البخاري: 1253، مسلم: (939)
“മൂന്നോ അഞ്ചോ ആവശ്യമെങ്കിൽ അതിൽ കൂടുതലോ തവണ സിദ്‌റത്ത് (എലന്ത ഇല) ചേർത്ത വെള്ളം ഒഴിച്ച് കഴുകുക. അവസാന പ്രാവശ്യം അൽപം കർപ്പൂരവും കൂടി ചേർക്കുക.” (മുത്തഫഖുൻ അലൈഹി; ബുഖാരി, മുസ്‌ലിം.)
വെള്ളം എന്നു പറയാവുന്നിടത്തോളം ശുദ്ധിയുള്ള എന്തെങ്കിലും വെള്ളത്തിൽ കലർന്നാലും അത് ശുചീകരണത്തിനു ഉപയോഗിക്കാവുന്നതു തന്നെയാണ്. മാലിന്യമാണ്(നജസ്) വെള്ളത്തിൽ കലർന്നതെങ്കിൽ അത് മുഖേന വെള്ളത്തിനു മാറ്റം വരാത്തിടത്തോളം അത് ശുദ്ധമായിരിക്കും.
عن أبي سَعِيدٍ الخُدْرِيِّ h، «أنَّه قِيلَ لِرسولِ الله ﷺ: أنَتَوَضَّأُ مِنْ بِئْرِ بُضَاعَةَ وهِيَ بِئْرٌ يُطْرَحُ فِيهَا الْحَيْضُ وَلَحْمُ الكِلابِ وَالنَّتْنُ؟ فقالَ رسولُ الله ﷺ: المَاءُ طَهُورٌ لاَ يُنَجِّسُهُ شَيءٌ» (صحيح (الإرواء 14) الترمذي: 66، أبوداود: 66،النسائي:174)
അബൂസഈദ് അൽ ഖുദ്‌രി h നിവേദനം: ‘ബുദാഅ’ കിണറിൽ നിന്നു വുദൂ എടുക്കുന്നതിനെ സംബന്ധിച്ച് നബി ﷺയോട് ചോദിക്കപ്പെട്ടു. ആർത്തവരക്തം പുരണ്ട തുണിക്കഷ്‌ണങ്ങളും പട്ടികളുടെ ശവവും മറ്റു മാലിന്യങ്ങളുമൊക്കെ ആളുകൾ എറിയാറുണ്ടായിരുന്ന കിണറായിരുന്നു അത്. ആ കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോഴായിരുന്നു “വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും അശുദ്ധമാക്കുകയില്ല” എന്ന് നബി ﷺ പ്രസ്‌താവിക്കുകയുണ്ടായത്.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top