الحديث التاسع والعشرون


ARBAUNA 


"تعبد الله لا تشرك به شيئا"
عن معاذِ بن جبلٍ رضي الله عنه  قال: قلت: يا رسول الله، أخْبِرني بِعَمَلٍ يُدْخِلُني الجنَةَ ويُبَاعِدُني عَنِ النارِ. قال: [لَقَدْ سألْتَ عَنْ عَظيمٍ، وإنَهُ لَيَسيرٌ عَلى من يَسَّرَهُ اللهُ تعالى عَلَيْهِ : تَعْبُدُ اللهَ لا تُشْرِكُ بِهِ شَيئاً، وتُقيمُ الصَّلاةَ ،وتُؤتي الزكاةَ، وتصومُ رمضانَ، وتَحُجُّ البيتَ] .ثم قال: [ ألا أَدُلُّكَ على أبْوَابِ الخيرِ؟: الصَّومُ جُنَّةٌ، والصَّدقةُ تُطْفِىءُ الخَطِيئةَ كما يُطْفىءُ الماءُ النارَ، وصَلاةَ الرَّجُلِ في جَوْفِ الَّليْلِ، ثم تلا: {تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ} - حتى بلغ - يَعْمَلُونَ]

[ثم قال: [ ألا أُخْبِرُكَ بِرَأسِ الأمْرِ وَعَمودِهِ وَذِرْوَةِ سَنَامِهِ؟ ]  قلتُ: بَلىَ يا رسول الله. قال: [ رَأْسُ الأمْرِ الإسلامُ، وعَمُودُهُ الصَّلاةُ، وَذِرْوَةُ سَنَامِهِ الجِهادُ 

ثم قال: [ ألا أخْبِرُكَ بِمِلاكَ ذَلِكَ كلِّهِ ؟]  فَقُلْتُ بَلَى يا رَسول الله، فأخَذَ بِلِسانِهِ وقال: [كُفَّ عَلَيْكَ هذا] . قلت : يا نبيَّ الله، وإنَّا لمؤاخَذُونَ بِما نَتَكَلَّمُ بِه ؟ فقال:  [ثَكِلَتْكَ أمُّكَ يَا مُعَاذُ, وَهَلْ يَكُبُّ الناسَ في النارِ على وُجُوهِهِمْ ] أو قال: [على مناخِرِهِم - إلاَّ حَصَائدُ ألسِنَتهم

رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ


ഹദീസ് 29 നന്മയുടെ കവാടങ്ങൾ.


മുആദ് നിവേദനം, ഞാൻ  നബി(സ) ചോദിക്കുകയുണ്ടായി, അല്ലാഹുവിൻ്റെ ദൂതരേ എന്നെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്നു വിദൂരത്താക്കുകയും ചെയ്യുന്ന കർമം എനിക്കു പഠിപ്പിച്ചു തരുമോ നബി(സ)  പറയുകയുണ്ടായി നീ ചോദിച്ച് വലിയ ഒരു കാര്യം തന്നെയാണ്, അല്ലാഹു എളുപ്പമാക്കിയവർക്ക് അതു എളുപ്പാമായിരിക്കുകയും ചെയ്യും.

അല്ലാഹുവിനെ ആരാധിക്കുകയും അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക,റമദാനിലെ നോമ്പ് അനുഷ്ഠിക്കുക,ഹജ് നിർവഹിക്കുക, എന്നിട്ട് പറഞ്ഞു നന്മയുടെ വാതിലുകൾ ഞാൻ നിന്നെ അറിയിക്കാം, നമസ്കാരം പരിചപോലെയാകു്ന്നു ധർമവും രാത്രിനമസ്കാരവും പാപങ്ങളെ വെള്ളം കെടുത്തുന്നതു പോലെ കെടുത്തിക്കളയും എന്നിട്ട് നബി(സ) ഖുർആനിലെ വചനം പാരായണം ചെയ്തു.

പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും.  ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം. (സജദ 16-17)

കാര്യത്തിൻ്റെ തലയും നെടും തൂണും പൂഞ്ഞയും എന്താണെന്ന് ഞാൻ പറഞ്ഞു തരാം

കാര്യത്തിൻ്റെ തല ഇസ് ലാമും നെടും തൂൺ നമസ്കാരവും പൂഞ്ഞയുടെ മുകൾ ഭാഗം ജിഹാദുമാകുന്നു.

അതിൻ്റെയെല്ലാം നിയന്ത്രണം എവിടെയാണെന്നു ഞാൻ അറിയിച്ചു തരട്ടെ ? അതെ എന്നു ഞാൻ പറഞ്ഞപ്പോൾ  തൻ്റ നാവു നീട്ടി അതിൽ  പിടിച്ച് നബി(സ)  പറയുകയുണ്ടായി നീ ഇതിനെ നിയന്ത്രിക്കുക. 

അപ്പോൾ ഞാൻ ചോദിച്ചു അല്ലാഹുവിൻ്റെ ദൂതരെ ഞങ്ങൾ പറയുന്നതിൻ്റെ പേരിലെല്ലാം ഞങ്ങൾ ശിക്ഷിക്കപ്പെടുമോ ?    നബി(സ) പറയുകയുണ്ടായി ജനങ്ങൾ അവരുടെ മൂദ്ധാവിലും മുഖത്തിലും കുത്തുന്ന നിലയിൽ നരകത്തീയിലേക്കെറിയപ്പെടുന്നത് അവരുടെ നാവ് സമ്പാധിക്കുന്നതു മൂലമല്ലാതെ മറ്റെന്തു കൊണ്ടാണ് !   (തുർമിദി)


 


 

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top