ينَما رجلٌ يمشي بِطريقٍ اشتَدَّ بهِ العَطشُ، فوجدَ بئرًا فنزلَ فيها، فشرِبَ ثمَّ خرجَ، فإذا كلبٌ يلهَثُ، يأكُلُ الثرَى من العَطشِ، فقال الرَّجُلُ: لقد بلغَ هذا الكلبُ من العَطشِ مِثلَ الَّذي كان بلغَني، فنزلَ البِئرَ فملأَ خُفَّهُ ثمَّ أمسكَه بفِيهِ فسَقَى الكلبَ، فشكرَ اللهُ لهُ، فغَفرَ لهُ. قالوا: يا رسولَ اللهِ، وإنَّ لنا في البهائمِ أجرًا؟ قال: في كُلِّ كَبِدٍ رطبَةٍ أجرٌ
ജീവജാലങ്ങളിലെല്ലാം പ്രതിഫലം
അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ഒരു യാത്രയ്ക്കിടെ ഒരു മനുഷ്യൻ ദാഹ പരവശനായി, ഒരു കിണർ കണ്ടെത്തിയപ്പോൾ അതിൽ ഇറങ്ങി അയാൾ വെള്ളം കുടിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു നായ ദാഹിച്ചു വലഞ്ഞ് നാവ് കൊണ്ടു നിലം നക്കുന്നതാണ് അയാൾക്കു കാണാൻ കഴിഞ്ഞത്. ആ മനുഷ്യൻ പറഞ്ഞു: ഞാൻ ദാഹം അനുഭവിച്ചതുപോലെ ഈ നായയും ദാഹം അനുഭവിക്കുന്നുണ്ട്, അയാൾ തിരിച്ചു കിണറ്റിലേക്ക് തന്നെയിറങ്ങി പാദരക്ഷയിൽ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചു പിടിച്ചു മുകളിലേക്ക് കയറി. എന്നിട്ട് നായയ്ക്ക് കുടിക്കാൻ കൊടുത്തു. ഈ പ്രവൃത്തിയെ അള്ളാഹു അഭിനന്ദിക്കുകയും അയാളുടെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു.
"അല്ലാഹുവിന്റെ ദൂതരേ, മൃഗങ്ങൾക്ക് നൽകുന്നതിൽ പോലും പ്രതിഫലമുണ്ടോ?" പ്രവാചകൻ പറഞ്ഞു:
പച്ച കരളുള്ള എല്ലാ ജീവജാലങ്ങളിലും ദാനധർ മ്മത്തിനുള്ള പ്രതിഫലമുണ്ട്.
സഹിഹ് അൽ-ബുഖാരി 6009, മുത്തഫഖുൻ അലൈഹി