AL-USWUL ATH-THALATHA 


usuul


بِسْمِ اللَّهِ الرَّحْمًنِ الرَّحيم

عْلمْ رَحِمَكَ اللهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَع مَسَائِلَ

المسألة الأُولَى: الْعِلْمُ

وَهُوَ مَعْرِفَةُ اللهِ، وَمَعْرِفَةُ نَبِيِّهِ (صَلَّى اللهُ عَلَيْهِ وآله وَسَلَّمَ) وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ

المسألة الثَّانِيَة :الْعَمَلُ بِهِ

المسألة الثَّالِثَةُ :الدَّعْوَةُ إِلَيْهِ

المسألة الرَّابِعَةُ :الصَّبْرُ عَلَى الأَذَى فِيهِ

وَالدَّلِيلُ قَوْلُهُ تَعَالَى

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

{وَالْعَصْرِ‌ إِنَّ الْإِنسَانَ لَفِي خُسْرٍ‌ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ‌}

قَالَ الشَّافِعيُّ (رَحِمَهُ اللهُ): لَوْ مَا أَنْزَلَ اللهُ حُجَّةً عَلَى خَلْقِهِ إِلا هَذِهِ السُّورَةَ لَكَفَتْهُمْ

وَقَالَ البُخَارِيُّ رَحِمَهُ اللهُ: بَابُ: العِلْمُ قَبْلَ القَوْلِ وَالْعَمَلِ

وَالدَّلِيلُ قَوْلُهُ تَعَالَى

{فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ‌ لِذَنبِكَ}

فَبَدَأَ بِالْعِلْمِ قَبْلَ القَوْلِ وَالعَمَلِ


 മുഖവുര: നാലു അടിസ്ഥാന വിഷയങ്ങൾ


 

അറിയുക, അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ, നാലു കാര്യങ്ങൾ പഠിക്കൽ നമുക്ക് നിർബന്ധമാണ്.

ഒന്ന് അറിവ് നേടൽ

അതായത്, അല്ലാഹുവിനെ സംബന്ധിച്ചും അവൻ്റെ ദൂതനെ സംബന്ധിച്ചും അവൻ്റെ ദീനിനെകുറിച്ചുമുള്ള പ്രാമാണികമായ അറിവ്.

രണ്ട് : അറിവിനനുസരിച്ചുള്ള കർമങ്ങൾ

മൂന്ന് : അതിലേക്കുള്ള പ്രബോധനം

നാല് :  തദ്  വിഷയങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഉപദ്രവങ്ങളിൽ ക്ഷമ പുലർത്തൽ

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: 

കാലം തന്നെ സത്യം മനുഷ്യ കുലം നാശത്തിലാകുന്നു.

സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ

ഇമാം ശാഫിഈ പറയുകയുണ്ടായി: ഈ സൂറത്തൊഴികെ മറ്റൊന്നും അല്ലാഹു അവതരിപ്പിച്ചിരുന്നില്ലെങ്കിൽ പോലും ഇതു തന്നെ സൃഷ്ടികൾക്കെതിരിലുള്ള ഒരു തെളിവായി മാറുമായിരുന്നു.

ഇമാം ബുഖാരി പറയുന്നു: അധ്യായം ഏതൊരു കാര്യത്തിലും വാക്കിനും  പ്രവർത്തിക്കും മുമ്പായി അറിവുണ്ടായിരിക്കൽ  

അല്ലാഹുവിൻ്റെ വചനം അതിനു രേഖയാണ്.

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു നീ അറിയുകയും നിൻ്റെയും വിശ്വാസികളുടെയും പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. 

ഈ സൂക്തത്തിൽ പ്രവർത്തിക്കു മുമ്പ് പഠിക്കുവാനാണ്  പറഞ്ഞിരിക്കുന്നത് (അല്ലാഹു കൽപിക്കുന്നത് അതാണ്)